ദൈവം ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നു; ക്രൈസ്തവര്‍ ദരിദ്രര്‍ക്ക് അഭയമാകണമെന്ന് പാപ്പ

Pope says Christians must be a refuge for the poor

വത്തിക്കാന്‍ സിറ്റി:   ദൈവത്തില്‍ അഭയം കണ്ടെത്താന്‍ മാത്രമല്ല, മറിച്ച് ദരിദ്രര്‍ക്ക് അഭയകേന്ദ്രമായി മാറാനും  ക്രൈസ്തവര്‍ വിളിക്കപ്പെട്ടിരിക്കുന്നു എന്ന് ഓര്‍മപ്പെടുത്തി  ലിയോ 14-ാമന്‍ പാപ്പയുടെ ദരിദ്രര്‍ക്കായുള്ള 10-ാമത് ആഗോളദിനാചരണ സന്ദേശം.  ദരിദ്രരോടുള്ള സമീപനത്തെ മുന്‍നിര്‍ത്തി വിശ്വാസികള്‍ തങ്ങളുടെ ജീവിതവും മുന്‍ഗണനകളും പുനഃപരിശോധിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

ദൈവം എപ്പോഴും ദരിദ്രര്‍ക്ക് മുന്‍ഗണന നല്‍കുന്നുവെന്നും സഭ എപ്പോഴും എളിയവര്‍ക്കായി ഇടം നല്‍കുന്ന ‘അഷ്ടഭാഗ്യങ്ങളുടെ സഭ’ ആയിരിക്കണമെന്നും ‘ദിലക്‌സി തേ’  എന്ന തന്റെ അപ്പോസ്‌തോലിക് പ്രബോധനം ഉദ്ധരിച്ചുകൊണ്ട് പാപ്പ പറഞ്ഞു.  ദരിദ്രരെക്കുറച്ചുള്ള ചിന്തകള്‍ വാക്കുകളില്‍ ഒതുക്കാതെ, അവരുടെ സ്ഥാനത്ത് നമ്മെത്തന്നെ കണ്ടുകൊണ്ട് അവരുടെ ശബ്ദത്തിന് കാതോര്‍ക്കുവാന്‍ സാധിക്കണം.

2026 നവംബര്‍ 15-നാണ് കത്തോലിക്കാ സഭ ഈ വര്‍ഷത്തെ ദരിദ്രര്‍ക്കായുള്ള ആഗോളദിനാചരണം നടത്തുന്നത്.  ‘കര്‍ത്താവ് ദരിദ്രരുടെ അഭയകേന്ദ്രമാണ്’ എന്ന സങ്കീര്‍ത്തന ഭാഗത്തെ ആസ്പദമാക്കിയാണ് മാര്‍പാപ്പയുടെ ഈ വര്‍ഷത്തെ സന്ദേശം. ജെറുസലേം ദേവാലയത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് ജനങ്ങള്‍ക്ക് ദൈവസാന്നിധ്യം നഷ്ടപ്പെടുകയും അഭൂതപൂര്‍വ്വമായ ഭൗതിക-ധാര്‍മ്മിക തകര്‍ച്ചയുണ്ടാവുകയും ചെയ്ത ഒരു കാലഘട്ടത്തിലാണ് ഈ വരികള്‍ എഴുതപ്പെട്ടതെന്ന് മാര്‍പാപ്പ ചൂണ്ടിക്കാണിച്ചു. ഈ വരികള്‍ ഇന്നത്തെ തലമുറയോടും സംസാരിക്കുന്നുണ്ടെന്ന് പാപ്പ പറഞ്ഞു.  

 പല തന്ത്രങ്ങളിലൂടെ ദരിദ്രരുടെ നിലവിളികള്‍ ഇന്ന് നിശബ്ദമാക്കപ്പെടുകയാണെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ഡിജിറ്റല്‍ ലോകം പലപ്പോഴും ദരിദ്രരോടുള്ള മുന്‍വിധികളെ വര്‍ധിപ്പിക്കുകയും നിസംഗത ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. പരസ്പരം ആധിപത്യം സ്ഥാപിക്കാനും അടിച്ചമര്‍ത്താനുമുള്ള പ്രവണതയാണ് ഇന്ന് വളര്‍ന്നുവരുന്നത്. നമ്മുടെ കാലഘട്ടത്തില്‍ ആഹാരം മാത്രമല്ല, സ്വന്തം ശബ്ദവും മുഖവും നഷ്ടപ്പെട്ട ദരിദ്രരുമുണ്ടെന്ന് പാപ്പ പറഞ്ഞു. സഭയിലും ക്രൈസ്തവ ജീവിതത്തിലും ദരിദ്രര്‍ക്കുള്ള സ്ഥാനം പുനര്‍നിര്‍വചിക്കണമെന്നും നീതി, ഐക്യദാര്‍ഢ്യം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത പരിശോധിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു

Related Articles
Ecuador reconsecrated to the Sacred Heart of Jesus

തിരുഹൃദയത്തിന്  ഇക്വഡോറിനെ പുനഃപ്രതിഷ്ഠിച്ചു; വിശ്വാസനിറവില്‍ ലോകത്തില്‍ ആദ്യമായി തിരുഹൃദയത്തിന് പ്രതിഷ്ഠിക്കപ്പെട്ട രാജ്യം

ഗ്വായാക്വില്‍/ഇക്വഡോര്‍: 152 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ലോകത്തിലാദ്യമായി തിരുഹൃദയത്തിന് സമര്‍പ്പിക്കപ്പെട്ട രാജ്യമെന്ന ബഹുമതി സ്വന്തമാക്കിയ ഇക്വഡോറിനെ ഈശോയുടെ തിരുഹൃദയത്തിന് പുനഃപ്രതിഷ്ഠിച്ചു. തിരുഹൃദയ തിരുനാള്‍ ദിനമായ ജൂണ്‍ 12-ന്, ഗ്വായാക്വില്‍ സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന്

Read More »
Fr Santosh Koyikkal and Fr Louis Puthenveedu ordained Corepiscopos

ഫാ. സന്തോഷ് കോയിക്കലും ഫാ. ലൂയിസ് പുത്തന്‍വീടും കോറെപ്പിസ്‌കോപ്പമാര്‍

വത്തിക്കാന്‍ സിറ്റി: സീറോ മലങ്കര കത്തോലിക്കാ സഭയ്ക്ക് രണ്ട് കോറെപ്പിസ്‌കോപ്പമാര്‍ കൂടി. ഫാ. സന്തോഷ് കോയിക്കല്‍, ഫാ. ലൂയിസ് പുത്തന്‍വീട് എന്നിവരെ കോറെപ്പിസ്‌കോപ്പമാരായി മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ്  മാര്‍ ക്ലീമീസ് കാതോലിക്ക ബാവ

Read More »
Latest News
Categories

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.