ഇറാന്‍ സംഘര്‍ഷം: നയതന്ത്ര ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് പാപ്പ

Pope Leo XIV calls for diplomacy Iran conflict
Pope Leo XIV calls for diplomacy Iran conflict

വത്തിക്കാന്‍ സിറ്റി: ഭീഷണിയും ആയുധവും ഉപയോഗിച്ചല്ല യുക്തിസഹജവും സത്യസന്ധവും ഉത്തരവാദിത്വപൂര്‍ണവുമായ സംഭാഷണത്തിലൂടെയാണ് സമാധാനവും സ്ഥിരതയും കെട്ടിപ്പടുക്കേണ്ടതെന്ന് ഓര്‍മിപ്പിച്ച് ലിയോ 14-ാമന്‍ പാപ്പ. ത്രികാലജപപ്രാര്‍ത്ഥനയോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തില്‍ ഇറാനിലെയും മിഡില്‍ ഈസ്റ്റ് മേഖലയിലെയും സംഭവവികാസങ്ങളില്‍ പാപ്പ ആശങ്ക പ്രകടിപ്പിച്ചു. അക്രമത്തിന്റെ ചുഴിയില്‍പ്പെട്ട് ബന്ധങ്ങള്‍ തകരുന്നതിന് മുന്‍പായി അക്രമം അവസാനിപ്പിക്കാന്‍ ബന്ധപ്പെട്ട കക്ഷികള്‍ തയാറാകണമെന്നും പാപ്പ  ആവശ്യപ്പെട്ടു.

നയതന്ത്രത്തിന് അതിന്റെ ശരിയായ സ്ഥാനം വീണ്ടെടുക്കാന്‍ അവസരം നല്‍കണമെന്നും നീതിയില്‍ അധിഷ്ഠിതമായ സമാധാനപൂര്‍ണ്ണമായ ജീവിതം ആഗ്രഹിക്കുന്ന ജനങ്ങളുടെ ക്ഷേമം സംരക്ഷിക്കപ്പെടണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.  പാക്കിസ്ഥാന്‍ -അഫ്ഗാനിസ്ഥാന്‍ സംഘര്‍ഷത്തിന്റെ കാര്യത്തിലും സമാധാനത്തിനായി ചര്‍ച്ചകളിലേക്ക് എത്രയും പെട്ടന്ന് മടങ്ങണമെന്ന് പാപ്പ അഭ്യര്‍ത്ഥിച്ചു.  ബ്രസീലിലെ മിനാസ് ഗെറൈസ് സംസ്ഥാനത്തുണ്ടായ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും വേണ്ടി പ്രാര്‍ത്ഥിക്കാനും വിശ്വാസികളോട് പാപ്പ ആഹ്വാന ചെയ്തു.

ചരിത്രത്തിന്റെ മുറിവുകളെ യേശു സൗഖ്യമാക്കുമെന്നും എന്നാല്‍ ഈ രഹസ്യം മനസിലാക്കുന്നതിന് ദൈവവചനം ധ്യാനിക്കാനും ദൈവത്തിന്റെ സൗഹൃദം അനുഭവിക്കുവാനും നിശബ്ദതയില്‍ സമയം ചിലവഴിക്കണമെന്ന് പാപ്പ പറഞ്ഞു.

Related Articles
Bishop Anaparambil gifts Sacred Heart artwork to Pope

കമ്പിളി നൂലുകള്‍കൊണ്ട് നെയ്‌തെടുത്ത തിരുഹൃദയ രൂപം പാപ്പയ്ക്ക് സമ്മാനിച്ച് ബിഷപ് ആനാപറമ്പില്‍

വത്തിക്കാന്‍ സിറ്റി: കമ്പിളി നൂലുകള്‍കൊണ്ട് പ്രത്യേകമായി നെയ്‌തെടുത്ത തിരുഹൃദയ രൂപം മാര്‍പാപ്പയ്ക്ക് സമ്മാനിച്ച് ആലപ്പുഴ ബിഷപ് ഡോ. ജെയിംസ് ആനാപറമ്പില്‍. വത്തിക്കാനില്‍ ലിയോ പതിന്നാലാമന്‍ പാപ്പയെ സന്ദര്‍ശിച്ചപ്പോഴാണ് തിരുഹൃദയ രൂപം നല്‍കിയത്.  ചേര്‍ത്തലയിലെ ട്രാവന്‍കൂര്‍

Read More »
Pope calls Rosary for world peace

ലോകസമാധനത്തിനായി ജപമാല ചൊല്ലാന്‍ പാപ്പയുടെ ആഹ്വാനം; ഒന്നാം വാര്‍ഷികത്തില്‍ പേപ്പല്‍ ശുശ്രൂഷയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു

പോംപൈ: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് പോംപൈ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണെന്നും (മെയ് 8), അതിനാല്‍ തന്റെ ശുശ്രൂഷ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കാനാണ് പോംപൈയിലെ പരിശുദ്ധ ജപമാല നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയതെന്നും ലിയോ 14-ാമന്‍ പാപ്പ.

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.