ലോകസമാധനത്തിനായി ജപമാല ചൊല്ലാന്‍ പാപ്പയുടെ ആഹ്വാനം; ഒന്നാം വാര്‍ഷികത്തില്‍ പേപ്പല്‍ ശുശ്രൂഷയെ പരിശുദ്ധ മറിയത്തിന് സമര്‍പ്പിച്ചു

Pope calls Rosary for world peace

പോംപൈ: മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത് പോംപൈ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണെന്നും (മെയ് 8), അതിനാല്‍ തന്റെ ശുശ്രൂഷ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണത്തിന് ഭരമേല്‍പ്പിക്കാനാണ് പോംപൈയിലെ പരിശുദ്ധ ജപമാല നാഥയുടെ തീര്‍ത്ഥാടനകേന്ദ്രത്തില്‍ എത്തിയതെന്നും ലിയോ 14-ാമന്‍ പാപ്പ. പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തില്‍ പോംപൈയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ അര്‍പ്പിച്ച ദിവ്യബലി മധ്യേ നല്‍കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.

‘ലിയോ’ എന്ന പേര് സ്വീകരിച്ചതിലൂടെ ജപമാലയെക്കുറിച്ച് ആഴത്തിലുള്ള പ്രബോധനങ്ങള്‍ ചിട്ടപ്പെടുത്തിയ ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ പാതയടികള്‍  താന്‍ പിന്തുടരുകയാണെന്ന് പാപ്പ പറഞ്ഞു. ജപമാല പ്രാര്‍ത്ഥന സ്‌നേഹത്തിന്റെ പ്രവൃത്തിയാണെന്ന് പാപ്പ പറഞ്ഞു. ഗബ്രിയേല്‍ മാലാഖയുടെ മംഗളവാര്‍ത്തയുടെ പ്രതിധ്വനിയാണ് ആവര്‍ത്തിച്ച് ചൊല്ലുന്ന ഒരു ജപമണികളിലൂടെയും മുഴങ്ങുന്നത്. ഇത് മറിയത്തിന്റെ ഹൃദയത്തിലൂടെ യേശുവിനെ കാണാന്‍ വിശ്വാസികളെ സഹായിക്കുന്നു. ജപമാലയ്ക്ക് ഒരു മരിയന്‍ രൂപമുണ്ടെങ്കിലും അതിന്റെ ഹൃദയം ക്രിസ്തു കേന്ദ്രീകൃതവും വിശുദ്ധ കുര്‍ബാനയുമായി ബന്ധപ്പെട്ടതുമാണെന്ന് പാപ്പ  പറഞ്ഞു. ലോകസമാധാനത്തിനായി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കണമെന്ന ആഹ്വാനത്തോടെയാണ് ലിയോ പതിനാലാമന്‍ പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.

എ.ഡി. 79-ല്‍ വെസൂവിയസ് അഗ്‌നിപര്‍വ്വത സ്‌ഫോടനത്തില്‍ തകര്‍ന്നടിഞ്ഞ പുരാതന നഗരമാണ് പോംപൈ.  19-ാം നൂറ്റാണ്ടില്‍ വിശുദ്ധ ബാര്‍ട്ടലോ ലോംഗോയും ഭാര്യയും ചേര്‍ന്ന് പടുത്തുയര്‍ത്തിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തെ, കേന്ദ്രീകരിച്ചാണ് ആധുനിക മരിയന്‍ നഗരമായ പോംപൈ വളര്‍ന്നു വന്നത്.

Related Articles
World's oldest Catholic priest Fr. Bruno Kant dies at 110

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്കാ വൈദികന്‍ ഫാ. ബ്രൂണോ കാന്റ് 110-ാം വയസില്‍ വിടവാങ്ങി

ഫുള്‍ഡാ/ജര്‍മനി: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കത്തോലിക്ക വൈദികനായ ഫാ. ബ്രൂണോ കാന്റ് (110) അന്തരിച്ചു. 75 വര്‍ഷത്തിലധികം നീണ്ട പൗരോഹിത്യ ശുശ്രൂഷ, ഒരു ഇടവകയുടെ വികാരിയായി 30 വര്‍ഷത്തെ സേവനം ചെയ്ത വൈദികന്‍,

Read More »
Pope embraces orphans Nagul Samba compassion

പിതാവിന്റെ’വാത്സല്യമനുഭവിച്ച് ‘നഗുല്‍ സാംബ’; അനാഥരായ കുട്ടികളെ ഹൃദയത്തോട് ചേര്‍ത്ത് പാപ്പ…

യാവൂണ്ടോ/കാമറൂണ്‍: കാമറൂണിലെ യാവുണ്ടേയിലുള്ള ‘നഗുല്‍ സാംബ’ അനാഥാലയത്തിലെ കുട്ടികളെ പിതാവിന്റെ വാത്സല്യത്തോടെ ഹൃദയത്തോട് ചേര്‍ത്ത് മാര്‍പാപ്പ. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാത്തതിന്റെ മുറിവുകള്‍ പേറുന്ന കുരുന്നുകളുടെ ഇടയിലേക്ക് പാപ്പ നടത്തിയ സന്ദര്‍ശനം, കരുണയുടെയും സ്നേഹത്തിന്റെയും അലയൊലികള്‍

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.