വിശുദ്ധ ജിയന്നയുടെ വിവാഹ വസ്ത്രം ഇപ്പോള്‍ ഈ മലയാളി വൈദികന്റെ തിരുവസ്ത്രം

Saint Gianna wedding dress Malayalam priest vestment story

ഉദര ശിശുവിന രക്ഷിക്കാന്‍ സ്വജീവന്‍ ത്യജിച്ച വിശുദ്ധ ജിയന്ന ബെരേറ്റ മോളയുടെ തിരുനാള്‍ ദിനമായ ഇന്ന് (ഏപ്രില്‍ 28) ഇതാ ആരെയും അകര്‍ഷിക്കുന്ന മനോഹരമായ ഒരു സംഭവകഥ പുറത്തു വന്നിരിക്കുന്നു. അമ്മമാരുടെയും ഗര്‍ഭസ്ഥ ശിശുക്കളുടെയും മധ്യസ്ഥയായി സഭ പ്രഖ്യാപിച്ച വിശുദ്ധ ജിയന്ന ബരേറ്റ മോളയുടെ വിവാഹവസ്ത്രം ഇപ്പോള്‍ ഒരു മലയാളി വൈദികന്റെ തിരു വസ്ത്രമത്രേ! ഒരു അമ്മയുടെ സ്വപ്നത്തെയും മകളുടെ നന്ദിയെയും ഒരു വൈദികന്റെ ശുശ്രൂഷ യെയും തമ്മില്‍ ബന്ധിപ്പിക്കുന്ന മനോഹരമായ കഥ വെളിപ്പെടുത്തിയ വൈദികന്റെ പേര് ഫാ. എഫ്രം കുന്നപ്പള്ളി. അദ്ദേഹംതന്നെയാണ് വിശുദ്ധയുടെ വസ്ത്രം ലഭിച്ച ആ ഭാഗ്യവാന്‍.

വിശുദ്ധയുടെ രഹസ്യമായ ആഗ്രഹം

അള്‍ത്താരയിലെ വിശുദ്ധയാകുന്നതിന് എത്രയോ മുന്‍പേ ജിയന്ന ബെരേറ്റ ഒരു വധുവായിരുന്നു. 1955-ല്‍ പീട്രോ മോളയെ വിവാഹം കഴിക്കുമ്പോള്‍ അവള്‍ അതിമനോഹരമായ ഒരു പട്ടുടുപ്പാണ് ധരിച്ചിരുന്നത്. അന്നേ തന്റെ ജീവിതത്തെ ഒരു വലിയ ദൈവവിളിയായി ജിയന്ന കണ്ടിരുന്നു. അവള്‍ തന്റെ ഹൃദയത്തില്‍ ഒരു ആഗ്രഹം സൂക്ഷിച്ചു: തന്റെ പുത്രന്മാരില്‍ ആരെങ്കിലും വൈദികനായി ദൈവം വിളിക്കുകയാണെങ്കില്‍, തന്റെ വിവാഹ വസ്ത്രം അവന്റെ വൈദികാഭിഷേകത്തിനുള്ള ഒരു തിരുവ സ്ത്രമായി മാറ്റണം എന്നതായിരുന്നു അത്.

ഭര്‍ത്താവിനോട് വിവാഹവേദിയില്‍ വച്ച് ‘സമ്മതം’ പറഞ്ഞപ്പോള്‍ ധരിച്ചിരുന്ന അതേ പട്ടുടുപ്പ് തന്നെ, തന്റെ മകന്‍ ദൈവത്തോട് ‘സമ്മതം’ പറയുന്ന അള്‍ത്താരയിലും ഉപയോഗിക്കണമെന്ന് അവള്‍ ആഗ്രഹിച്ചു. അവളുടെ മക്കള്‍ വൈദികവൃത്തിയിലല്ല എത്തിയതെങ്കിലും, ആ ആഗ്രഹത്തിന്റെ ചൈതന്യം ഒരിക്കലും നഷ്ടപ്പെട്ടില്ല. വിവാഹജീവിതവും പൗരോഹിത്യവും ഒരേ ആത്മബലിയുടെ രണ്ട് വശങ്ങളാണെന്ന അവളുടെ വിശ്വാസത്തിന്റെ അടയാളമായി അത് നിലകൊണ്ടു.

സുഹൃത്തിന് നല്‍കിയ സമ്മാനം

ഈ ആഗ്രഹം ഇന്ന് സഫലമായിരിക്കുന്നത് ഫാ. എഫ്രേം കുന്നപ്പള്ളിയുടെ കൈകളിലൂടെയാണ്. വിശുദ്ധ ജിയന്നയെക്കുറിച്ച് പുസ്തകം എഴുതുകയും അവളുടെ കഥ ലോകത്തിന് മുന്നില്‍ എത്തിക്കുകയും ചെയ്ത ഒരു വൈദികനാണ് അദ്ദേഹം. വര്‍ഷങ്ങ ളായുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ മോള കുടുംബവുമായുള്ള, പ്രത്യേകിച്ച് വിശുദ്ധ ജിയന്ന തന്റെ ജീവന്‍ നല്‍കി രക്ഷിച്ച മകള്‍ ജിയന്ന ഇമ്മാനുവേല മോളയുമായുള്ള ആഴമേറിയ സൗഹൃദമായി വളര്‍ന്നു.

ഈ ആത്മബന്ധത്തിന് ആദരവായി, ജിയന്ന ഇമ്മാനുവേല തന്റെ അമ്മയുടെ വിവാഹ വസ്ത്രത്തിന്റെ തിരുശേഷിപ്പ് കൊണ്ട് നിര്‍മ്മിച്ച ഒരു തിരുവസ്ത്രം ഫാ. എഫ്രേമിന് തിരുപ്പട്ട സമയത്തു സമ്മാനിച്ചു. വിലമതിക്കാനാവാത്ത ഒരു ആത്മീയ സമ്മാനമാണിത്.

സമര്‍പ്പണത്തിന്റെ വിശുദ്ധ വട്ടം

ഒരു വൈദികനെ സംബന്ധിച്ചിടത്തോളം, വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമ്പോള്‍ ധരിക്കുന്ന തിരുവസ്ത്രം ‘ക്രിസ്തുവിന്റെ നുകം’ ആണ്. ഈ വസ്ത്രം ധരിക്കുമ്പോള്‍ ഫാ. എഫ്രേം വഹിക്കുന്നത് വിശുദ്ധ ജിയന്നയുടെ സമര്‍പ്പണത്തിന്റെ ഒരു ഭാഗമാണ്. ഒരു കുടുംബത്തിന് തുടക്കം കുറിച്ച ആ വിവാഹപ്പട്ട് ഇന്ന് അള്‍ത്താരയില്‍ ബലിയര്‍പ്പിക്കുന്ന വൈദികന്റെ വസ്ത്രമായി മാറുന്നു.

‘ഞാന്‍ ഇത് ഏറെ വിലമതിക്കുന്നു, ഞാന്‍ തീര്‍ച്ചയായും അനുഗ്രഹിക്കപ്പെട്ടവനാണ്,’ ഫാ. എഫ്രേം പറയുന്നു. ചരിത്രത്തിന്റെ ഒരു ഭാഗം കൈവശം വയ്ക്കുക എന്നതിലുപരി, ആ അമ്മയുടെ സ്‌നേഹത്താല്‍ രക്ഷിക്കപ്പെട്ട മകളുടെ കൈകളില്‍ നിന്ന് തന്നെ ഇത് സ്വീകരിക്കാന്‍ കഴിഞ്ഞത് മഹാഭാഗ്യമായിട്ടാണ് ഈ വൈദികന്‍ കാണുന്നത്.

മകന്റെ സ്ഥാനത്തുനിന്ന് വിശുദ്ധ ജിയന്നയുടെ ആഗ്രഹം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ഈ മലയാളി വൈദികന്‍.

വിശുദ്ധ ജിയന്നയുടെ വിവാഹ വസ്ത്രം ഇപ്പോള്‍ ഈ മലയാളി വൈദികന്റെ തിരുവസ്ത്രം

Related Articles
Blessed Fr Nazareno Lanciotti remembered by Osvaldo Piva

പ്രിയപ്പെട്ട സുഹൃത്ത് ഇനി വാഴ്ത്തപ്പെട്ടവരുടെ നിരയില്‍; വാഴ്ത്തപ്പെട്ട ഫാ. നസറെനോ ലാന്‍സിയോട്ടിയുടെ ഓര്‍മകളുമായി ഓസ്വാള്‍ഡോ പിവ

ജാവ്രു (ബ്രസീല്‍): ബ്രസീലിലെ പാര്‍ശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുകയും മയക്കുമരുന്ന് മാഫിയക്കെതിരെ നിലകൊള്ളുകയും ചെയ്തതിനെ തുടര്‍ന്ന് രക്തസാക്ഷിത്വം വരിച്ച ഇറ്റാലിയന്‍ മിഷനറി ഫാ. നസറെനോ ലാന്‍സിയോട്ടിയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. കര്‍ദിനാള്‍ ജോവാവോ ബ്രാസ് ഡി

Read More »
Fr. Senad conversion to Catholic priesthood

ഇസ്ലാം മതത്തില്‍ നിന്ന് കത്തോലിക്കാ പൗരോഹിത്യത്തിലേക്ക്; ഫാ. സെനാദിന്റെ വേറിട്ട കഥ

ബര്‍ലിന്‍: ഏകദേശം 70 ലക്ഷത്തോളം മുസ്ലീം വിശ്വാസികള്‍ ജീവിക്കുന്ന നാടാണ് ജര്‍മനി. അവരില്‍ ഒരാളായിരുന്നു സെനാദ് മൃകല്‍ജെവിച്ച് – കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ. എന്നാല്‍ ഇന്ന് അദ്ദേഹം ഒരു കത്തോലിക്ക വൈദികനാണ്. ഒരുപക്ഷെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.