യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കുന്നത് ദൈവത്തോട്  ‘യേസ്’ പറയുന്നതിലൂടെ: ലിയോ 14-ാമന്‍ പാപ്പ

Pope Leo XIV freedom saying yes to God

റോം: ദൈവത്തില്‍ നിന്ന് വേര്‍പെടുന്നതിലൂടെയല്ല മറിച്ച് ദൈവത്തോട്   ‘യേസ്’ പറയുന്നതിലൂടെയാണ് യഥാര്‍ത്ഥത്തില്‍ മനുഷ്യന്‍ സ്വതന്ത്രനാകുന്നതെന്ന് ക്രിസ്തുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നതായി ലിയോ 14-ാമന്‍ പാപ്പ. പ്രലോഭനത്തെ നിരാകരിക്കുന്ന ക്രിസ്തുവാണ്  യഥാര്‍ത്ഥത്തില്‍ സ്വതന്ത്രനായ മനുഷ്യനെ നമുക്ക് കാണിച്ചുതരുന്നതെന്നും റോമിലെ  സേക്രഡ് ഹാര്‍ട്ട് ഓഫ് ജീസസ് ഇടവകയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ പാപ്പ പറഞ്ഞു. നോമ്പുകാലത്തോടനുബന്ധിച്ച് റോമിലെ വിവിധ ഇടവകകളില്‍ നടത്തുന്ന ഇടയസന്ദര്‍ശനത്തിന്റെ ഭാഗമായാണ് പാപ്പാ ഇവിടെയെത്തിയത്.

ഉല്പത്തി പുസ്തകത്തിന്റെ  പ്രധാന പ്രമേയം ‘വിലക്ക്’ അല്ലെന്നും മറിച്ച് സ്രഷ്ടാവിനെ അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള മനുഷ്യന്റെ സ്വാതന്ത്ര്യമാണ് ഉല്‍പ്പത്തിയില്‍ വെളിപ്പെടുന്നതെന്നും പാപ്പ പറഞ്ഞു. എന്നാല്‍  സ്രഷ്ടാവും സൃഷ്ടിയും തമ്മിലുള്ള എല്ലാ വ്യത്യാസങ്ങളും ഇല്ലാതാക്കിക്കൊണ്ട് ദൈവത്തെപ്പോലെയാകാം എന്ന പ്രലോഭനമാണ് സാത്താന്‍ മുന്നോട്ട് വയ്ക്കുന്നത്.  ദൈവത്തോട് ‘യേസ്’  പറയുന്നതിലൂടെയാണോ അതോ ദൈവത്തില്‍ നിന്ന് അകന്നു മാറുന്നതിലൂടെയാണോ ജീവിതം പൂര്‍ണമാകുന്നത് എന്ന ചോദ്യത്തിനുള്ള ഉത്തരം യേശുക്രിസ്തുവില്‍ കണ്ടെത്താനാകും.

ക്രിസ്തുവില്‍ വെളിപ്പെടുത്തപ്പെട്ട ‘പുതിയ മനുഷ്യന്‍’ മാമ്മോദീസാ തൊട്ടിയിലാണ് ജന്മമെടുക്കുന്നതെന്ന് പാപ്പ തുടര്‍ന്നു. സ്വാതന്ത്ര്യം അനുഭവിച്ചുകൊണ്ട്  യേശുവിനോട് അനുരൂപപ്പെടാന്‍ പ്രചോദിപ്പിക്കുന്ന ആന്തരിക സ്വരമാണ് മാമ്മോദീസ. ദൈവത്തോടും മനുഷ്യരോടുമുള്ള സ്‌നേഹത്തിലാണ് അതിന്റെ പൂര്‍ണത അനുഭവിക്കാന്‍ സാധിക്കുന്നത്. വ്യക്തിപരമായ അധികാരമാണ് സ്വാതന്ത്ര്യം എന്ന കാഴ്ചപ്പാടിന് വിരുദ്ധമായി  സ്വയം ദാനമായി നല്‍കുന്ന സ്‌നേഹത്തിലൂടെയാണ് ഈ സ്വാതന്ത്ര്യം വെളിവാകുന്നത്.

റോമിലെ പ്രധാന റെയില്‍വേ സ്റ്റേഷനായ ടെര്‍മിനിക്ക് സമീപമുള്ള ഈ പ്രദേശത്തെ സാമൂഹിക വൈരുധ്യങ്ങളും പാപ്പ ചൂണ്ടിക്കാണിച്ചു.   എല്ലാ സുഖസൗകര്യങ്ങളോടുംകൂടെ ഇവിടെ വന്നുപോകുന്നവരെയും മേല്‍ക്കൂരയില്ലാത്തവരെയും ചില മീറ്ററുകളുടെ വ്യത്യാസത്തില്‍ ഇവിടെ കാണാം. ഒരു വശത്ത് സത്യസന്ധമായി ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നവരും മറുവശത്ത് മയക്കുമരുന്ന് വ്യാപാരവും വേശ്യാവൃത്തിയും പോലുള്ള അധാര്‍മിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും ഇവിടെ ഉണ്ട്. വൈരുധ്യങ്ങളള്‍ നിറഞ്ഞ ‘മാവായ’ ഈ പ്രദേശത്തെ പുളിപ്പിക്കുന്ന ‘യീസ്റ്റ്’ ആയി മാറുവാന്‍ ഇടവകസമൂഹത്തെ പാപ്പ ക്ഷണിച്ചു. വിശുദ്ധ ഡോണ്‍ ബോസ്‌കോ റോമിലെത്തിയപ്പോള്‍ താമസിച്ചിരുന്ന മുറിയും ദിവ്യബലിക്ക് മുമ്പ് പാപ്പ സന്ദര്‍ശിച്ചു.

Related Articles
Pope Leo XIV Lenten retreat

പാപ്പായുടെ നോമ്പുകാല ധ്യാനം ആരംഭിച്ചു; ധ്യാനം നയിക്കുന്നത് ഒരിക്കല്‍ നിരീശ്വരവാദിയായിരുന്ന മെത്രാന്‍

വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തിന് മുന്നോടിയായി ലിയോ 14 -ാമന്‍ മാര്‍പാപ്പയും റോമന്‍ കൂരിയയിലെ അംഗങ്ങളും പങ്കെടുക്കുന്ന നോമ്പുകാല ധ്യാനം വത്തിക്കാനില്‍ ആരംഭിച്ചു. ഒരിക്കല്‍ നിരീശ്വരവാദിയായി ജീവിച്ച്, പിന്നീട്  കത്തോലിക്ക വിശ്വാസം സ്വീകരിച്ച്, ഇപ്പോള്‍

Read More »
Pope Leo first encyclical on humanity in AI age

എഐ കാലത്തെ മാനവികത; ലിയോ പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം 25ന് പ്രകാശനം ചെയ്യും, ആകാംക്ഷയോടെ ലോകം

വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രഥമ ചാക്രിക ലേഖനം മെയ് 25ന് വത്തിക്കാനില്‍ പ്രകാശനം ചെയ്യും. ‘മാഗ്‌നിഫിക്ക ഹ്യൂമാനിറ്റാസ്’ (മഹത്തായ മാനവികത) എന്ന് പേരി ട്ടിരിക്കുന്ന ചാക്രികലേഖനം, സാങ്കേതി കവിദ്യയുടെ അതിപ്രസര കാലത്ത്

Read More »

Leave a Reply

Your email address will not be published. Required fields are marked *

Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.