ചരിത്രം തിരുത്തി പാപ്പ; ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിയില്‍മുഴുവന്‍ സമയവും പാപ്പ കുരിശേന്തും

Pope carries cross Good Friday Stations of the Cross full time

വത്തിക്കാന്‍ സിറ്റി: ദുഃഖവെള്ളിയാഴ്ച കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും മാര്‍പാപ്പ കുരിശേന്തും. ലോകത്തിന്റെ ആത്മീയ നേതൃത്വത്തെ പ്രതിനിധീകരിക്കുന്ന പാപ്പയുടെ ഈ പ്രവൃത്തിക്ക് വലിയ പ്രസക്തിയുണ്ടെന്നും ക്രിസ്തു ഇന്നും സഹിക്കുന്നു എന്നതിന്റെ അടയാളമാണിതെന്നും പാപ്പ പറഞ്ഞു.

കുരിശിന്റെ വഴിയില്‍ മുഴുവന്‍ സമയവും കുരിശ് വഹിക്കുന്നതിലൂടെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴിയില്‍ 14 സ്ഥലങ്ങളിലും കുരിശ് വഹിക്കുന്ന ആദ്യ പാപ്പയായി ലിയോ 14-ാമന്‍ പാപ്പ മാറും. മാര്‍പാപ്പയെന്ന നിലയിലുള്ള പാപ്പയുടെ ആദ്യ ദുഃഖവെളളിയാചരണമാണിത്. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയും കുരിശിന്റെ വഴിയുടെ ആരംഭത്തിലും അവസാനത്തിലും മാത്രമായിരുന്നു കുരിശ്  വഹിച്ചിരുന്നത്.  ആരോഗ്യപരമായ കാരണങ്ങളാല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് അവസാന വര്‍ഷങ്ങളില്‍ ഇതില്‍ പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.

ഈ വര്‍ഷത്തെ കുരിശിന്റെ വഴിയിലെ ധ്യാനചിന്തകള്‍ തയ്യാറാക്കിയിരിക്കുന്നത് വിശുദ്ധ നാടിന്റെ മുന്‍ കസ്റ്റോഡിയനായിരുന്ന ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. ഫ്രാന്‍സെസ്‌കോ പാറ്റണ്‍ ആണ്. മധ്യേഷ്യയിലെ യുദ്ധവും സമാധാനമില്ലായ്മയും നേരിട്ടനുഭവിക്കുന്ന അദ്ദേഹത്തിന്റെ വരികള്‍ ഈ വര്‍ഷത്തെ പ്രാര്‍ത്ഥനയ്ക്ക് പ്രത്യേക അര്‍ത്ഥതലങ്ങള്‍ നല്‍കുന്നു.

 പെസഹാ വ്യാഴാഴ്ചയിലെ  ശുശ്രൂഷകളിലും ഇത്തവണ മാറ്റമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാലത്ത് ജയിലുകളില്‍ നടന്നിരുന്ന കാലുകഴുകല്‍ ശുശ്രൂഷ ഇത്തവണ സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ പൊതുജനങ്ങളുടെ സാന്നിധ്യത്തില്‍ പാപ്പ  നിര്‍വഹിക്കും.

Related Articles
Blessed Mar Ivanios memorial feast concludes

ധന്യന്‍ മാര്‍ ഈവാനിയോസിന്റെ ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു

തിരുവനന്തപുരം: സഭ ഒന്നായി മുന്നേറാന്‍  ഒരേ മനസോടെ വ്യാപരിക്കണമെന്ന് സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ നടന്ന  ധന്യന്‍ മാര്‍

Read More »
Extraordinary Consistory of Cardinals begins at Vatican

വത്തിക്കാനില്‍ കര്‍ദിനാള്‍മാരുടെ അസാധാരണ കണ്‍സിസ്റ്ററി ആരംഭിച്ചു

വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ ആരംഭിച്ച അസാധാരണ കണ്‍സിസ്റ്ററിയില്‍ കര്‍ദിനാള്‍മാരോട് ഐക്യത്തോടെയും ഒത്തൊരുമയോടെയും പ്രവര്‍ത്തിക്കാന്‍ ആഹ്വാനം ചെയ്ത് ലിയോ 14-ാമന്‍ മാര്‍പാപ്പ. ജൂണ്‍ 26-ന് ആരംഭിച്ച രണ്ട് ദിവസത്തെ സമ്മേളനത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.