അക്ഷരലോകത്തെ അത്ഭുതമായി മലയാളി ബാലന്‍; 5-ാം ക്ലാസില്‍ ആദ്യ നോവലെഴുതിയ യോഹന്റെ നോവല്‍ പരമ്പര ശ്രദ്ധ നേടുന്നു

Malayali boy novelist Yohan

പാലാ: വായനയും എഴുത്തും ഡിജിറ്റല്‍ സ്‌ക്രീനുകളിലേക്ക് ചുരുങ്ങുന്ന കാലത്ത്, അക്ഷരങ്ങള്‍ കൊണ്ട് വിസ്മയം സൃഷ്ടിക്കുകയാണ് പന്ത്രണ്ട് വയസുകാരനായ യോഹന്‍ ജോസഫ് ബിജു. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പുറത്തിറക്കിയ തന്റെ ആദ്യ നോവലിന്റെ തുടര്‍ച്ചയായി  രണ്ടാമത്തെ പുസ്തം പ്രസിദ്ധീകരിച്ചുകൊണ്ടാണ് ഈ ഏഴാം ക്ലാസുകാരന്‍ ശ്രദ്ധ നേടുന്നത്.

തന്റെ പുസ്തകത്തിന് തുടര്‍ച്ചകളുണ്ടാകുമെന്ന അഞ്ചാം ക്ലാസുകാരന്റെ അന്നത്തെ പ്രഖ്യാപനം വെറുമൊരു ‘കുട്ടിത്തം’ മാത്രമായി കണ്ടവര്‍ക്ക് മുന്നിലാണ്, രണ്ട് വര്‍ഷത്തിനുള്ളില്‍ തന്റെ പുതിയ പുസ്തകവുമായി യോഹന്‍ അഭിമാനത്തോടെ നില്‍ക്കുന്നത്. ‘അഡ്വഞ്ചേഴ്‌സ് ഓഫ് ഡുവോ’ എന്ന  പുസ്തകം നോവല്‍ പരമ്പരയിലെ അടുത്ത രണ്ട് ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുറത്തിറക്കിയിരിക്കുന്നത്. ‘ആത്മ ബുക്‌സ്’ ആണ് ഈ പുസ്തകത്തിന്റെ പ്രസാധകര്‍.  പാലാ ചാവറ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് യോഹന്‍.

അഞ്ചാം ക്ലാസുകാരനായിരിക്കെ യോഹന്‍ രചിച്ച ‘മിഷന്‍ ടു എ മിസ്റ്റീരിയസ് വില്ലേജ്’ എന്ന ആദ്യ നോവല്‍  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ പുതിയ പുസ്തകവും വായനക്കാരിലേക്ക് എത്തുന്നത്. നൂറിലധികം പുസ്തകങ്ങളുടെ രചയിതാവായ വിനായക് നിര്‍മലിന്റെ മകനായ യോഹന്‍ ജോസഫിന് അക്ഷരങ്ങള്‍ ഒരിക്കലും അന്യമായിരുന്നില്ല. എങ്കിലും ഈ ചെറുപ്രായത്തിനുള്ളില്‍, ഇംഗ്ലീഷ് ഭാഷയില്‍ ഒരു നോവല്‍ പരമ്പര എഴുതുന്നു  എന്നുള്ളത് മറ്റെല്ലാവരെയുംപോലെ വിനായകിനെയും അത്ഭുതപ്പെടുത്തുകയാണ്.

 ഇംഗ്ലീഷ് പുസ്തകങ്ങളോടായിരുന്നു യോഹന് ചെറുപ്പം മുതല്‍ പ്രിയം. എന്നാല്‍ ഭാഷയുടെയോ ഏതെങ്കിലും പ്രത്യേക ജോണറിന്റെയോ  അതിര്‍വരമ്പുകള്‍ക്കപ്പുറമുള്ള  യോഹന്റെ വായനാലോകം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.  സുഭാഷ് ചന്ദ്രന്‍, പി. വത്സല എന്നിവരുടെ ബാലസാഹിത്യ കൃതികള്‍, സിബി ജോണ്‍ തൂവലിന്റെ ‘ഹൈഡ്ര’, നകുല്‍ വിജിയുടെ ‘ഗോസ്റ്റ് റൈറ്റര്‍’,  അരുന്ധതി റോയിയുടെ ‘ദി ഗോഡ് ഓഫ് സ്മോള്‍ തിങ്സ്’, ശശി തരൂരിന്റെ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’, എബ്രഹാം വര്‍ഗീസിന്റെ ‘ദി കവനന്റ് ഓഫ് വാട്ടര്‍’ എന്നിവ ഈ 12 വയസുകാരന്‍ വായിച്ചവയില്‍ ചിലതുമാത്രം.

എഴുത്തിനും വായനയ്ക്കും പുറമെ അഭിനയം, ഗിറ്റാര്‍ വായന, നൃത്തം എന്നിവയിലും യോഹന്‍ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സഹോദരനും പാലാ രൂപത സെമിനാരി വിദ്യാര്‍ത്ഥിയുമായ ഫ്രാന്‍സിയാണ് യോഹന്റെ രണ്ട് പുസ്തകങ്ങളുടെയും കവര്‍ പേജ് മനോഹരമായി ഡിസൈന്‍ ചെയ്തത്.

പാലാ പ്രവിത്താനം തോട്ടുപുറത്ത് വിനായക് നിര്‍മലിന്റെയും അധ്യാപികയായ ഷീജാമോള്‍ തോമസിന്റെയും രണ്ടാമത്തെ മകനാണ് ഈ കൊച്ചു പ്രതിഭ. ഈ നോവല്‍  പരമ്പരയിലെ ശേഷിച്ച പുസ്തകങ്ങള്‍ കൂടെ പൂര്‍ത്തീകരിക്കാനുള്ള   തായറെടുപ്പിലാണ് യോഹനിപ്പോള്‍.

Related Articles
CBSE 500/500 success prayer Daniel topper story

സിബിഎസ്ഇ പരീക്ഷയില്‍ 500/ 500; വിജയരഹസ്യം പ്രാര്‍ത്ഥനയെന്ന് ഡാനിയേലും പഴയ റാങ്കുകാരിയായ അമ്മയും

കോഴിക്കോട്: കരളുരുകി പ്രാര്‍ത്ഥി ച്ചാല്‍ ദൈവം ആ നിലവിളി കേള്‍ക്കുമെന്നതിന്റെ തെളിവാണ് ദേവഗിരി സിഎംഐ പബ്ലിക് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഡാനിയേല്‍ ജേക്കബ് ബാസ്റ്റിന്റെ സിബിഎസ്ഇ പരീക്ഷയിലെ ഉയര്‍ന്ന മാര്‍ക്ക്. 500-ല്‍ 500

Read More »
Reading Historical awareness values Bishop Dr. Kuruppassery

വായനയിലൂടെ ചരിത്രാവബോധവും മൂല്യബോധവും വളര്‍ത്തിയെടുക്കണം: ബിഷപ് ഡോ. കുറുപ്പശേരി

കൊച്ചി: അറിവിന്റെ വാതായനങ്ങള്‍ തുറന്നുതരുന്ന പുസ്തകവായനയെ പ്രോത്സാഹിപ്പിക്കണമെന്നും അതു വഴി പുതുതലമുറയില്‍ കൂടുതല്‍ ചരിത്രാവബോധവും മൂല്യബോധവും വളര്‍ത്തിയെടുക്കണമെന്നും കണ്ണൂര്‍ രൂപത സഹായമെത്രാന്‍ ഡോ. ഡെന്നീസ് കുറുപ്പശേരി.  കേരള ലാറ്റിന്‍ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്‍ എറണാകുളം

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.