വിശക്കുന്നവരിലും ദാഹിക്കുന്നവരിലും ക്രിസ്തുവിനെ കാണാന്‍ കഴിയണം

see Christ in hungry and thirsty message Pope

ബംഗളൂരു: വിശക്കുന്നവരിലും ദാഹിക്കുന്നവരിലും തടവിലാക്കപ്പെട്ടവരിലും ക്രിസ്തുവിനെ ദര്‍ശിക്കാന്‍ കഴിയണമെന്നും അത് അവഗണിക്കുന്നത് പാപമാണെന്നും ബംഗളൂരു അതിരൂപതാധ്യക്ഷന്‍ ഡോ. പീറ്റര്‍ മച്ചാഡോ. 

കര്‍ണാടകയിലെ ബെല്‍ഗാം രൂപതയിലെ പ്രശ സ്തമായ നന്ദഗഡിലെ കുരിശുമലയില്‍ നടന്ന നോമ്പുകാല ശുശ്രൂഷയില്‍ സന്ദേശം നല്‍കുക യായിരുന്നു ബെല്‍ഗാം രൂപതയുടെ മുന്‍ അധ്യക്ഷന്‍കൂടിയായ ഡോ. മച്ചാഡോ.

ഇസ്രായേല്‍, ഇറാന്‍, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങള്‍ ഉള്‍പ്പെട്ട ആഗോള സംഘര്‍ഷങ്ങള്‍ ലോക മെമ്പാടും സാമ്പത്തിക പ്രതിസന്ധിയും ദുരിതവും വിതയ്ക്കുന്ന പശ്ചാത്തലത്തില്‍, ലോക സമാധാ നത്തിനും രാഷ്ട്രീയ-മത നേതാക്കള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

ഡോ. പീറ്റര്‍ മച്ചാഡോയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ കൊങ്കണി ഭാഷയില്‍ അര്‍പ്പിച്ച ദിവ്യബലിയില്‍ ബെല്‍ഗാം ബിഷപ് ഡോ. ഡെറക് ഫെര്‍ണാണ്ടസ് സഹകാര്‍മികനായിരുന്നു. 

കര്‍ണാടക, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുള്ള പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുരിശുമലയിലേക്ക് ഒഴുകിയെത്തി. മലകളിലൂടെ യുള്ള കുരിശിന്റെ വഴിയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഇംഗ്ലീഷിലും കന്നഡയിലും വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചു.

Related Articles
Vilangad rehabilitation 70 houses completed key handover

വിലങ്ങാട് പുനരധിവാസം: 70 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി; 3 വീടുകളുടെ താക്കോല്‍ദാനം 14-ന്

വിലങ്ങാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വിലങ്ങാട്, ചൂരല്‍മല പ്രദേശങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് കേരള കത്തോലിക്കാ മെത്രാന്‍ സമിതി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, താമരശേരി രൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ സിഒഡി എന്നിവയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന

Read More »
വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന് വത്തിക്കാനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഈ ആഹ്വാനം നടത്തിയത്. കുട്ടികളുടെ സംരക്ഷണം എന്നത് പുറത്തുനിന്നുള്ള സമ്മർദ്ദം മൂലം നടപ്പിലാക്കേണ്ട ഒരു ജോലിയല്ലെന്നും, മറിച്ച് അത് ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവികമായ പ്രകടനമായി മാറണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുമ്പോൾ പ്രവർത്തനസജ്ജരാകാൻ നാം പ്രേരിതരാകുന്ന ഒരു മാനസാന്തര പ്രക്രിയയാണ് സഭയിൽ ഉണ്ടാകേണ്ടതെന്ന് പാപ്പ പറഞ്ഞു. പീഡനങ്ങളെ അതിജീവിച്ചവരുടെ അനുഭവങ്ങൾ സഭയെ സംബന്ധിച്ചിടത്തോളം ഗൗരവമായി പരിഗണിക്കപ്പെടേണ്ട പാഠങ്ങളാണ്. ആ വേദനകൾ കേൾക്കുന്നത് പ്രയാസകരമാണെങ്കിലും, അവ സത്യം വെളിച്ചത്തുകൊണ്ടുവരാനും എളിമയോടെ കാര്യങ്ങളെ കാണാനും സഹായിക്കും. മുറിവുകളെയും വേദനകളെയും തിരിച്ചറിയുന്നതിലൂടെ മാത്രമേ സഭയിൽ പ്രത്യാശയുടെയും നവീകരണത്തിന്റെയും പുതിയ വഴികൾ തുറക്കപ്പെടുകയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സഭയിലെ മെത്രാൻമാർക്കും സന്യാസസഭ മേധാവികൾക്കും ഇക്കാര്യത്തിൽ വലിയ ഉത്തരവാദിത്തമുണ്ടെന്ന് പാപ്പ ഓർമ്മിപ്പിച്ചു. ഇരകളെ കേൾക്കുന്നതിനും അവരെ ചേർത്തുപിടിക്കുന്നതിലുമുള്ള തങ്ങളുടെ ഈ വലിയ ദൗത്യം മറ്റാർക്കെങ്കിലും കൈമാറി ഒഴിവാകാൻ ഉത്തരവാദിത്വപ്പെട്ടവർക്ക് കഴിയില്ല. ഓരോ സഭാ സ്ഥാപനങ്ങളിലും സമൂഹങ്ങളിലും ഇത്തരമൊരു സുരക്ഷിത സാഹചര്യം ഉറപ്പാക്കേണ്ടത് നേതൃത്വത്തിന്റെ അനിവാര്യമായ കടമയാണ്. വേദനകൾ അംഗീകരിക്കുമ്പോഴാണ് വിശ്വാസ്യതയുള്ള ഒരു മാറ്റം സഭയിൽ സംഭവിക്കുന്നത്. സുരക്ഷാ മുൻകരുതലുകൾ എന്നത് വെറും ചട്ടങ്ങളോ നടപടിക്രമങ്ങളോ മാത്രമായി കാണരുതെന്ന് പാപ്പ വ്യക്തമാക്കി. കുട്ടികളുടെയും ദുർബലരുടെയും സംരക്ഷണം എന്നത് സഭയുടെ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന്റെ മാത്രം ജോലിയല്ല. മറിച്ച്, സഭയുടെ അജപാലന ശുശ്രൂഷകളിലും, വൈദിക പരിശീലനത്തിലും, ഭരണത്തിലും, അച്ചടക്ക നടപടികളിലും എല്ലാം ഒരുപോലെ വ്യാപിക്കേണ്ട ഒന്നാണത്. സഭാ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ സുരക്ഷാ മനോഭാവം പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

ക്രിസ്തീയ വിശ്വാസത്തിന്റെ സ്വാഭാവിക പ്രകടനമെന്ന നിലയിൽ ചൂഷണങ്ങളെ ചെറുക്കണം: പാപ്പ

വത്തിക്കാൻ സിറ്റി: പീഡനങ്ങൾക്കും ചൂഷണങ്ങൾക്കും ഇരയായവരുടെ വേദനകൾക്ക് ചെവികൊടുക്കണമെന്നും, കുഞ്ഞുങ്ങൾക്കും ദുർബലർക്കും സുരക്ഷിതത്വം ഉറപ്പാക്കുന്ന ഒരു കരുതൽ സംസ്കാരം വളർത്തിയെടുക്കണമെന്നും ലിയോ പതിനാലാമൻ പാപ്പ. പ്രായപൂർത്തിയാകാത്തവരുടെ സംരക്ഷണത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷൻ അംഗങ്ങളുമായി മാർച്ച് പതിനാറിന്

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.