നോയലിയ നീ മരിക്കേണ്ടിയിരുന്നില്ല! മാതാപിതാക്കളുടെ കണ്ണീരിനെ അവഗണിച്ച് 25-കാരിക്ക് ദയാവധം

25 year old euthanized Spain case

മാഡ്രിഡ്/സ്‌പെയിന്‍:  മകളുടെ ജീവന് വേണ്ടി ആ മാതാപിതാക്കള്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടു. 25 വയസുകാരിയായ നോയലിയ കാസ്റ്റിലോ റാമോസിന്റെ  ദയാവധം, സ്‌പെയിനില്‍ ഇന്നലെ നടപ്പിലാക്കി. പ്രകടമായ മാരക രോഗമോ വൈകല്യങ്ങളോ ഇല്ലാത്ത ഒരു യുവതിക്ക് മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ദയാവധം നല്‍കിയ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം  ഇപ്പോള്‍ ലോകമെമ്പാടും വലിയ ധാര്‍മ്മിക-നിയമ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന നോയലിയയുടെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങളും മാനസിക രോഗങ്ങളുമാണ് അകാലത്തില്‍ തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നോയലിയയെ എത്തിച്ചത്. പല തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള നോയലി 2022-ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ശരീരത്തില്‍ ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചിരുന്നു.  

തുടര്‍ന്ന് ജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ കാഴ്ചപ്പാട് പുലര്‍ത്തിയ നോയലിയക്ക് 67% മാനസികവൈകല്യം ഉണ്ടായിരുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ ദയാവധത്തിന് അപേക്ഷിച്ച നോയലിയയുടെ ജീവന്‍ രക്ഷിക്കുന്നതിനായി മാതാപിതാക്കളും ‘ക്രിസ്ത്യന്‍ ലോയേഴ്സ്’ എന്ന സംഘടനയും അവസാനം വരെ പോരാടി. മകളുടെ മാനസികരോഗാവസ്ഥയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ശരിയായ ചികിത്സ നല്‍കിയാല്‍ അവളെ മാറ്റിയെടുക്കാമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. ചികിത്സ നല്‍കാതെ മരിക്കാന്‍ അനുവദിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്ന അവരുടെ വാദം പക്ഷേ ജീവന്റെ വില മനസിലാക്കാന്‍ സാധിക്കാത്ത നീതിപീഠങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല.

സ്‌പെയിനിലെ നിയമപ്രകാരം, പൂര്‍ണ  ബോധമുള്ള, മാരകരോഗം ബാധിച്ച പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ദയാവധം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. സുപ്രീം കോടതിയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും നോയലിയയുടെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചതോടെ ആ ആത്മാവ് അര്‍ഹമായ നീതി ലഭിക്കാതെ നിത്യതയിലേക്ക് യാത്രയാക്കപ്പെടുകയായിരുന്നു.

മാര്‍ച്ച് 26-ന് വൈകുന്നേരം 6 മണിക്ക്, മാതാപിതാക്കളെ കാണാന്‍ പോലും അനുവാദം നല്‍കാതെയാണ് നോയലിയയുടെ മരണം ഔദ്യോഗികമായി നടപ്പിലാക്കിയത്. വെറും 15 മിനിറ്റുകൊണ്ട് കവര്‍ന്നെടുക്കപ്പെട്ട നോയലിയയുടെ ജീവിതം യുദ്ധങ്ങളും കൊലപാതകങ്ങളും കൊണ്ട് മരവിച്ചിരിക്കുന്ന ലോകമനഃസാക്ഷിയുടെ മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു.  ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ദയാവധം നിയമം ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയരുന്നത്.

Related Articles
Shalom News

ദിവ്യബലിയോടെ പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം; തിരുഹൃദയതിരുനാള്‍ ദിനത്തില്‍ ആ സ്‌നേഹസാഗരത്തിലേക്ക് എല്ലാവരെയും ക്ഷണിച്ച് പാപ്പ

മാഡ്രിഡ്: യേശുവിന്റെ തിരുഹൃദയമാകുന്ന സ്‌നേഹസാഗം കണ്ടെത്താന്‍ മറ്റുള്ളവരെയും സഹായിക്കുവാനുള്ള ആഹ്വാനവുമായി പാപ്പയുടെ സ്‌പെയിന്‍ സന്ദര്‍ശനത്തിന് വിരാമം.ക്രിസ്തുവിന്റെ തിരുഹൃദയം മനുഷ്യചരിത്രത്തിന്റെ കേന്ദ്രബിന്ദുവാണെന്നും ആര്‍ക്കും ഇവിടെ ഒറ്റപ്പെടലോ തിരസ്‌കരണമോ അനുഭവപ്പെടില്ലെന്നും തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ടെനറിഫിലെ സാന്റാ

Read More »
euthanasia culture of death humanity ethical debate

ദയാവധങ്ങളുടെ മരണസംസ്കാരം മനുഷ്യത്വത്തെ വിഴുങ്ങുമ്പോൾ

മനുഷ്യജീവന്റെ മൂല്യത്തെ ഭൗതികമായ ഉൽപ്പാദനക്ഷമതയുടെ അളവുകോലിൽ അളന്നുതുടങ്ങുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഉൽപ്പാദനക്ഷമമായിരിക്കുമ്പോൾ മാത്രം വിലമതിക്കപ്പെടുകയും, കഷ്ടപ്പാടുകളിലും രോഗാവസ്ഥയിലും അത് ഉപേക്ഷിക്കപ്പെടേണ്ട ഒന്നായി മാറുകയും ചെയ്യുന്ന ഈ അവസ്ഥയെ വിശുദ്ധ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.