കണ്ടക്ടറോടു ക്ഷമിച്ച സയാനു കൊടുക്കാം ഒരു കയ്യടി

Sayan forgives conductor

തങ്ങളെക്കൂടി ബസില്‍ കയറ്റണമെന്ന് കണ്ടക്ടറോടു അപേക്ഷിക്കുന്ന ഒരു വിദ്യാര്‍ത്ഥിയുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. തൃശൂര്‍ ജില്ലയിലെ വടക്കഞ്ചേരി പ്രൈവറ്റ് ബസ് സ്റ്റാന്റിലായിരുന്നു ആ സംഭവം നടന്നത്. ഞങ്ങള്‍ക്കും വീട്ടില്‍ പോകേണ്ടേ ചേട്ടാ എന്നു ചോദിച്ചപ്പോള്‍ അതു കേള്‍ക്കാത്തതുപോലെ മറ്റു മൂന്നോ നാലോ വിദ്യാര്‍ത്ഥികളെ മാത്രം കയറാന്‍ അനുവദിച്ചുകൊണ്ട് കണ്ടക്ടര്‍ ബല്ല് അടിക്കുകയായിരുന്നു.

ആ വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് ബസ് കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യം വ്യാപകമായി ഉയര്‍ന്നപ്പോള്‍ അതിന് ഇരയായ 10-ാം ക്ലാസുകാരനായ സയാന്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന മറുപടിയായിരുന്നു നല്‍കിയത്. കണ്ടക്ടര്‍ക്കും ഉടമസ്ഥനുമെതിരെ നടപടി സ്വീകരിക്കരുതെന്നായിരുന്നു അവന്‍ പറഞ്ഞത്. തനിക്ക് അവരോടു വിരോധമൊന്നുമില്ലെന്നും അവന്‍ കൂട്ടിച്ചേര്‍ത്തു. 

10-ാം ക്ലാസുകാരനായ സയാനും സുഹൃത്തുക്കളും സ്‌പെഷ്യല്‍ ക്ലാസുകഴിഞ്ഞ് 5 മണിക്കാണ് ബസ് സ്റ്റാന്റില്‍ എത്തിയത്. ഒരു ബസ് നഷ്ടപ്പെട്ടാല്‍ വീട്ടിലേക്കുപോകാന്‍ ഏറെ സമയം കാത്തിരിക്കണം. അവകാശപ്പെട്ട നീതിനിഷേധിക്കപ്പെട്ടിട്ടും അതിനു കാരണക്കാരായവരോടു ക്ഷമിക്കാന്‍ സാധിക്കണമെങ്കില്‍ അവന്റെ പ്രായത്തെക്കാളും ആ മനസിന് വലുപ്പം കൂടുതല്‍ ഉണ്ടെന്നു തീര്‍ച്ച.

 ഈ രീതിയില്‍ ചിന്തിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എത്രയോ വലിയ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഏതായാലും നിയമം സ്വഭാവികമായുള്ള നടപടി കണ്ടക്ടറുടെ പേരില്‍ സ്വീകരിച്ചുകഴിഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കുപോകുമ്പോഴും ദ്രോഹിച്ചവരോടു ക്ഷമിക്കാന്‍ കഴിയുക അസാധാരണമാണ്. വിപരീത അനുഭവങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ പ്രതികാര ചിന്തക്കുപകരം ക്ഷമിക്കാന്‍ കഴിയുക ദൈവികമാണ്. പ്രിയപ്പെട്ട സയാന്‍ നീ വളര്‍ന്നുവരുന്ന തലമുറക്ക് ഒരു മാതൃകതന്നെയാണ്.

Related Articles
Bank officer saves family from property seizure on retirement day

റിട്ടയര്‍മെന്റ് ദിവസം മനുഷ്യത്വത്തിന്റെ പുതിയ അധ്യായം രചിച്ച് ബാങ്ക് ഉദ്യോഗസ്ഥ; ജപ്തിയില്‍നിന്ന് രക്ഷിച്ച് ‘മേഴ്‌സി’

 കോഴിക്കോട്: ജപ്തിയിലായ ഒരു കുടുംബത്തിന്റെ കടബാധ്യത അടച്ചുതീര്‍ത്ത് കാരുണ്യത്തിന്റെ കരം നീട്ടി റിട്ടയര്‍മെന്റ് ദിവസം മനുഷ്യത്വത്തിന്റെ പുസ്തകത്തില്‍ പുതിയൊരു അധ്യായം രചിച്ചിരിക്കുകയാണ് മേഴ്‌സി ചെറിയാന്‍.  നാല് വര്‍ഷമായി ആരും അറിയാതെ മേഴ്‌സി ചെയ്തിരുന്ന ഒരു

Read More »
Visually challenged student scores 1200 in Plus Two

ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന് മാത്രം; ബൈബിള്‍ വചനങ്ങള്‍ കൂട്ടായപ്പോള്‍ പ്ലസ് ടു വിന് 1200/1200

കൊച്ചി: ആറാം മാസത്തില്‍ പിറന്ന കുഞ്ഞ്, കാഴ്ച ഒരു കണ്ണിന്, അതും 60 ശതമാനത്തോളം മാത്രം. എന്നാല്‍ പ്ലസ് ടു വിന് 1200-ല്‍ 1200 മാര്‍ക്കാണ് മരിയ കൃപ മൈക്കിളിന്. എട്ടാം ക്ലാസ് വരെ

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.