നോയലിയ നീ മരിക്കേണ്ടിയിരുന്നില്ല! മാതാപിതാക്കളുടെ കണ്ണീരിനെ അവഗണിച്ച് 25-കാരിക്ക് ദയാവധം

25 year old euthanized Spain case

മാഡ്രിഡ്/സ്‌പെയിന്‍:  മകളുടെ ജീവന് വേണ്ടി ആ മാതാപിതാക്കള്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട നിയമപോരാട്ടം പരാജയപ്പെട്ടു. 25 വയസുകാരിയായ നോയലിയ കാസ്റ്റിലോ റാമോസിന്റെ  ദയാവധം, സ്‌പെയിനില്‍ ഇന്നലെ നടപ്പിലാക്കി. പ്രകടമായ മാരക രോഗമോ വൈകല്യങ്ങളോ ഇല്ലാത്ത ഒരു യുവതിക്ക് മാതാപിതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ദയാവധം നല്‍കിയ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം  ഇപ്പോള്‍ ലോകമെമ്പാടും വലിയ ധാര്‍മ്മിക-നിയമ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ചിരിക്കുകയാണ്.

മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന നോയലിയയുടെ ജീവിതത്തിലുണ്ടായ തിക്താനുഭവങ്ങളും മാനസിക രോഗങ്ങളുമാണ് അകാലത്തില്‍ തന്റെ ജീവിതം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് നോയലിയയെ എത്തിച്ചത്. പല തവണ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുള്ള നോയലി 2022-ല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടര്‍ന്ന് ശരീരത്തില്‍ ഗുരുതരമായ പരുക്കുകള്‍ സംഭവിച്ചിരുന്നു.  

തുടര്‍ന്ന് ജീവിതത്തെക്കുറിച്ച് നിരാശ നിറഞ്ഞ കാഴ്ചപ്പാട് പുലര്‍ത്തിയ നോയലിയക്ക് 67% മാനസികവൈകല്യം ഉണ്ടായിരുന്നതായി ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2024-ല്‍ ദയാവധത്തിന് അപേക്ഷിച്ച നോയലിയയുടെ ജീവന്‍ രക്ഷിക്കുന്നതിനായി മാതാപിതാക്കളും ‘ക്രിസ്ത്യന്‍ ലോയേഴ്സ്’ എന്ന സംഘടനയും അവസാനം വരെ പോരാടി. മകളുടെ മാനസികരോഗാവസ്ഥയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും ശരിയായ ചികിത്സ നല്‍കിയാല്‍ അവളെ മാറ്റിയെടുക്കാമെന്നും അവര്‍ ഉറച്ചു വിശ്വസിച്ചു. ചികിത്സ നല്‍കാതെ മരിക്കാന്‍ അനുവദിക്കുന്നത് കൊലപാതകത്തിന് തുല്യമാണെന്ന അവരുടെ വാദം പക്ഷേ ജീവന്റെ വില മനസിലാക്കാന്‍ സാധിക്കാത്ത നീതിപീഠങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല.

സ്‌പെയിനിലെ നിയമപ്രകാരം, പൂര്‍ണ  ബോധമുള്ള, മാരകരോഗം ബാധിച്ച പ്രായപൂര്‍ത്തിയായ ഏതൊരാള്‍ക്കും ദയാവധം തിരഞ്ഞെടുക്കാന്‍ അവകാശമുണ്ട്. സുപ്രീം കോടതിയും യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയും നോയലിയയുടെ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചതോടെ ആ ആത്മാവ് അര്‍ഹമായ നീതി ലഭിക്കാതെ നിത്യതയിലേക്ക് യാത്രയാക്കപ്പെടുകയായിരുന്നു.

മാര്‍ച്ച് 26-ന് വൈകുന്നേരം 6 മണിക്ക്, മാതാപിതാക്കളെ കാണാന്‍ പോലും അനുവാദം നല്‍കാതെയാണ് നോയലിയയുടെ മരണം ഔദ്യോഗികമായി നടപ്പിലാക്കിയത്. വെറും 15 മിനിറ്റുകൊണ്ട് കവര്‍ന്നെടുക്കപ്പെട്ട നോയലിയയുടെ ജീവിതം യുദ്ധങ്ങളും കൊലപാതകങ്ങളും കൊണ്ട് മരവിച്ചിരിക്കുന്ന ലോകമനഃസാക്ഷിയുടെ മുമ്പില്‍ നിരവധി ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു.  ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന ദയാവധം നിയമം ആവശ്യമുണ്ടോ എന്ന ചോദ്യമാണ് ലോകത്തിന്റെ പല ഭാഗങ്ങളില്‍നിന്നും ഉയരുന്നത്.

Related Articles
French Senate rejects euthanasia bill

‘സഹായം വേണ്ടത് മരിക്കാനല്ല, അന്തസ്സോടെ ജീവിക്കാന്‍’; ദയാവധ ബില്‍ വീണ്ടും തള്ളി ഫ്രഞ്ച് സെനറ്റ്

പാരീസ്: ഫ്രാന്‍സില്‍ ദയാവധ ബില്‍ ഫ്രഞ്ച് സെനറ്റ് മൂന്നാം പ്രാവശ്യവും തള്ളി. പരസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കാനുള്ള ബില്‍ ഫ്രഞ്ച് സെനറ്റ് തള്ളിയെങ്കിലും  ബില്ലിനെ പിന്തുണയ്ക്കുന്ന ഇടത്-പുരോഗമന അംഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള അധോസഭയായ നാഷണല്‍ അസംബ്ലിയില്‍ വരും

Read More »
Ignacio and the Pope's unique friendship

സ്‌പെയിനിലെത്തുന്ന പാപ്പയെ കാത്ത് ഇഗ്നാസിയോയുമുണ്ടാകും; ഒരു കൗമാരക്കാരനും പാപ്പയും തമ്മിലുള്ള അപൂര്‍വ ബന്ധത്തിന്റെ കഥ

മാഡ്രിഡ്: 2025 ജൂലൈ 28 മുതല്‍ ഓഗസ്റ്റ് 3 വരെ റോമില്‍ നടന്ന യുവജന ജൂബിലി ആഘോഷങ്ങള്‍ക്കിടയിലാണ് ലിയോ 14-ാമന്‍ പാപ്പയും സ്‌പെയിനില്‍ നിന്നുള്ള 15 വയസുകാരനായ ഇഗ്‌നാസിയോ ഗോണ്‍സാല്‍വസിന്  തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്നത്.

Read More »
Latest News
Categories
[custom_categories show_count="true" orderby="name" order="ASC"]

Subscribe our newsletter

Subscribe to our newsletter for fresh updates, faith-filled stories, and uplifting insights delivered to your inbox.