ആദരിക്കാൻ കാണിക്കുന്ന അതേ ആവേശം കർഷകനെ സംരക്ഷിക്കാൻ സർക്കാർ കാണിക്കുന്നുണ്ടോ? ഏലിയാസിന്റെ മരണം ഈ ചോദ്യമാണ് നമുക്കുമുന്നിൽ ഉയർത്തുന്നത്. മുഖ്യമന്ത്രി നൽകിയ അവാർഡ് ഫലകം അദ്ദേഹത്തിന്റെ വീടിന്റെ ഷോകെയ്സിൽ ഉണ്ടായിരുന്നു, പക്ഷേ ആ അവാർഡിനോ പ്രശംസാപത്രത്തിനോ അദ്ദേഹത്തിന്റെ ബാങ്ക് ലോണിന്റെ പലിശ കുറയ്ക്കാനോ, കൃഷിനാശത്തിന് കൃത്യസമയത്ത് നഷ്ടപരിഹാരം നൽകാനോ ഉള്ള കരുത്തുണ്ടായിരുന്നില്ല. ആദരവുകൾ കർഷകന്റെ വിശപ്പടക്കില്ലെന്നും അവന്റെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമാകില്ലെന്നുമുള്ള കയ്പ്പേറിയ സത്യം നാം ഇനിയെങ്കിലും തിരിച്ചറിയണം.